സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2013 നവംബർ 25, തിങ്കളാഴ്‌ച

ഗുരവേ പ്രണാമം.

ഗുരവേ പ്രണാമം.


ഒരു കര തേടി വന്നു ഞാന്‍
കരയുമൊരു തീരം സ്വന്തമാക്കി ഞാന്‍.
വെറും കൈകളാല്‍ വന്നൊരെന്നെ
കര പിടിപ്പിച്ചു കൊല്ലം,
കനിവിന്‍ തീരമായി
ഞാനതിന്‍ ഭാഗമായി.

പല നാടു ചുറ്റി കറങ്ങി ഞാനൊരു
തീരമടുക്കാന്‍ വഞ്ചിയുമായി.
മേഘങ്ങളുമ്മ വെയ്ക്കും,തടാക
നാട്ടില്‍ പയറ്റി ഞാന്‍ 
പല വര്‍ഷങ്ങളതോര്‍ക്കുന്നു ഞാന്‍.

ഇടുക്കി തന്‍ തനിമയുമെളിമയു-
മൊരു കൊടിയെന്‍ കൈയ്യില്‍ തന്നു.
പിടിച്ചു ഞാനതു നെഞ്ചോടു ചേര്‍ത്ത്
ഉപേക്ഷിച്ചിട്ടില്ലതെന്‍ രക്ത ബന്ധുവായ്.
പിന്നെയും വിട്ടു പോയി ഞാന്‍ 
പല നാടു തെണ്ടുവാന്‍.

കീറി പറിഞ്ഞൊരു സര്‍ട്ടിഫിക്കറ്റില്‍
മുഷിഞ്ഞ മനസ്സും,തോറ്റു പോം
മൊരു പാവം മനസ്സുമായി
വന്നെനിക്കുള്ളോരത്താ ഴമൊരുക്കുവാന്‍
കായലും,കടലും സന്ധിക്കുമാ വേണാടില്‍...

അക്ഷരങ്ങള്‍ കൈപിടിച്ചെന്നെ
നടത്തി,വര്‍ഷമിതിരുപ്പത്തേഴുമായി..
ഞാന്‍ ധന്യന്‍,കൃതാര്‍ത്ഥന്‍
കൊല്ലമെനിക്കു ജീവിതം തന്നു.

നന്ദിയിതാരോടെല്ലാം,വിട്ടു പോയിടാം
ചില പേരുകളെങ്കിലും
ആദ്യക്ഷര മെഴുതിച്ച പ്രിയ
ഗുരുവിന്‍ കരുണാ കടാക്ഷമിതെന്നെ
ചൊല്ലു ഞാന്‍..ഗുരവേ പ്രണാമം.

2013 ഒക്‌ടോബർ 24, വ്യാഴാഴ്‌ച

ആ വാക്ക്....


ഒരു വാക്കിന്‍റെ ദൂരത്തു
നാമിരിക്കുന്നാ
വാക്ക് ആരാരോടു പറയുമ-
താണെനിക്കുള്ള പാത.

ആ വാക്കു നമ്മേ പിരിച്ചയയ്ക്കാം,
ചിലപ്പോളതു തന്നെയൊരു പാതയാകാം.
കടല്‍ പിറക്കുന്ന കരുത്തുണ്ടതിന്നു-
മരുഭൂവാക്കാനുമതു മതി.

ആ വാക്കു നമ്മേ കാത്തിരിക്കുന്നാ-
വാക്ക് ആരാദ്യം പറയുമതാണു കാര്യം.

കണ്ണിലൊരു കടലിരന്പും,നിന്‍റെ
ഹൃത്തടത്തിന്‍റെ തേങ്ങലെനിക്കു കാണാം.
ഞാനും വിവശന്‍,മുള്ളിലിഴയുമെന്‍
ഹൃദയമെങ്ങനെടുക്കുമെന്നോക്കുന്നു ഞാന്‍

നിഴലിന്‍റെ നിഴലായലിഞ്ഞു നിന്നില്‍
കുടിയിരുന്നോരിഷ്ടങ്ങളെ കണ്ടോന്‍


ഇന്നു കാത്തിരിക്കുന്നൊരു വാക്കിനായി-
പ്രിയങ്കരമാമൊരു വാക്കിനായി..!

ആ വാക്കു നമ്മേ കാത്തിരിക്കുന്നാ-
വാക്ക് ആരാദ്യം പറയുമതാണു കാര്യം.







2013 ഒക്‌ടോബർ 21, തിങ്കളാഴ്‌ച

എന്താണു സ്നേഹം..?



നിന്നെ-
കാണാതിരുന്നപ്പോഴറിഞ്ഞു
ഞാനെത്ര മേല്‍
നിന്നെ സ്നേഹിച്ചിരുന്നെന്ന്..!!

നിന്‍റെ
ശബ്ദമുഖരിതമാ,മന്തരീക്ഷം
നിന്നസാന്നിദ്ധ്യത്തി
ലെത്ര ഘോരമെത്ര കഠിന
മത്ര മേല്‍ നിന്നേ
സ്നേഹിച്ചിരുന്നു ഞാന്‍..?

നിന്നെ
കാണാതെ ദിനമൊന്നൊന്നായി
പോയ് മറഞ്ഞയിരുളില്‍
ഞാനുമെന്നേ മറന്നലിഞ്ഞു
മറവി തന്‍ ഗുഹയിലാണ്ടു
പോയി.

നിന്നെ
കാണാതിരിക്കാന്‍ പഠിച്ചു ഞാന്‍
കേള്‍ക്കാതിരിക്കാനും.
ഇന്നു നീയിരുള്‍ ഗുഹയി
ലെവിടെന്നു
തിരയുന്നില്ല ഞാന്‍

പിന്നെ,പിന്നെ...
മറക്കാന്‍ പഠിച്ചു
ഞാന്‍
സ്നേഹ വാക്കു വെറുക്കാന്‍
പഠിച്ചു ഞാന്‍.

അസ്ഥിരമാമൊരു
ഭ്രമമെന്നറിഞ്ഞു ഞാന്‍..
സ്നേഹം
ഒരു പാഴ്മരമെന്നറിഞ്ഞു
തീയിടുന്നിതാ.

സ്നേഹിക്കയില്ല ഞാനിനി
വ്യര്‍ത്ഥമാക്കില്ല
വനികയിലിതിലെത്ര
വസന്തം വരാനിരിക്കുന്നു..?


(സ്നേഹവാക്കു പാഴെന്നു പഠിപ്പിച്ച ഒരു ദുരിത സ്മരണ)

2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

ഇതള്‍ കൊഴിയുമൊരു മരമായി..

ഞാന്‍...!?


ഇതള്‍ കൊഴിയുമൊരു മരമായി
വസന്തം വെടിഞ്ഞൊരു
തീ മലയില്‍
വെന്തു നീറി നിന്നിരുള്‍
കനക്കുമാകാശ ചുവര്‍ നോക്കി
നിന്നാര്‍ത്തനായി.

ചക്രവാളച്ചുവര്‍ പിളര്‍ന്നിടി,
മിന്നല്‍ പ്രവാഹങ്ങള്‍..
പ്രളയ വിവശനായി
സാഗരമിരന്പി
കവരുന്നു തീരം.

ഞാനിവിടെ തീമലയില്‍
കാലപ്പകര്‍ച്ചകള്‍ കണ്ടു
വിസ്മയിച്ചെന്‍,രക്ഷകനേ
വിളിച്ചലറി..നാളുക‍ള്‍.

എന്നുമെന്‍ ചില്ലയിലേറി
കുടികെട്ടിയോരാ ഖഗങ്ങളും,
മല നിരകളേ നോക്കി
പാടാനെത്തുമാ കോകിലവും
ദേശാടനത്തിനെത്തി കൂടൊരുക്കാനെത്തിയോരും
കണ്ടില്ലെന്‍ ദുര്‍ ദിനങ്ങളില്‍.

ഒരു കൊടുങ്കാറ്റെങ്ങാന്‍ വന്നെന്നെ
ഒരു കാട്ടു തീയാളിപ്പടര്‍ന്നെന്നെ
ഒരു മിന്നല്‍ പിണര്‍ വന്നെന്‍റെ
നെഞ്ചു പിളര്‍ക്കണമെന്നാശിച്ച നാളുകള്‍.

വയ്യെനിക്കവഗണന തന്‍
തീക്കാറ്റിലുരുകുവാന്‍
വയ്യെനിക്കു വസന്തമന്യമാവു
മൊരിടത്തു നില്‍ക്കുവാന്‍.

ഒരു നാള്‍.....
കിനാവെന്നു പറയാമോ..?
ആശ വെടിഞ്ഞവസാനിക്കാ
നാഗ്രഹിച്ച നാളുകളിലൊരു നാള്‍...!!
കിനാവുകള്‍ പോലുമുപേക്ഷിച്ച
നാളുകളിലൊരു ,
കിനാവെന്നെ
വിളിച്ചുണര്‍ത്തി.
..................................

വരികയായി വസന്തങ്ങള്‍,
കൊണ്ടു വരികയായി പൊന്നുടുപ്പുകള്‍..
പുഷ്പ ഗന്ധിയാം വസന്തമെത്തു,ന്നെന്നെ
യുടുപ്പിച്ചുയര്‍ത്തുന്നത്ഭുതമേ...!!1?

ദൈവത്തിന്‍ കനിവു തൊട്ടറിഞ്‍ഞു
ഞാനിരുള്‍ വിട്ടിറങ്ങുന്നു,,
പഠിച്ച പാഠങ്ങളില്‍ നിന്നു-
യിര്‍ക്കുവാന്‍.
(ഞാന്‍ കടവും,തകര്‍ച്ചയും അനുഭവപ്പെട്ടു പിന്നിലേക്കുമറയുന്പോള്‍
ജീവന്‍റെ കൈ തന്നു ജീവിതത്തിലേക്കു നയിച്ച ഒരുപ്രിയ ശിഷ്യന്‍റെ ഓര്‍മ്മയ്ക്ക്.)


2013 ഫെബ്രുവരി 17, ഞായറാഴ്‌ച

ക്ഷണിക്കുകമ്മേ-യൊരു പരശുരാമനെ.

കല്പിക്കു ഭാരതാംബേ..!?

മൂവേഴുവട്ടം ക്ഷത്രിയ നിഗ്രഹം ചെയ്തോന്‍
രണം പുരണ്ടെറിഞ്ഞ മഴുവിലുടലെടുത്ത,
കേരളമിന്നന്ധകാരാഴിയില്‍,നീന്തിത്തുടിക്കുന്ന-
പരാധമാറ്റുവാന്‍ പ്രാര്‍ത്ഥനയാല്‍.


മാനം നഷ്ടപ്പെടുന്നമ്മ,പെങ്ങന്മാരതി ചകിതരായി
കാട്ടാള നീതി ഹോമിക്കുമഗ്നിയില്‍.
മോചനത്തിനായ് പിടിക്കും കരങ്ങളില്‍
ഭീകരരൂപം പൂണ്ടെത്തുന്നു
കാമവെറി പൂണ്ട നപുംസകങ്ങള്‍.


പോയ് മടങ്ങി വരേണ്ട പൊന്‍മകള്‍-
പീഡിതയായ്,പെറ്റു വീഴുമീ
നാടിന്‍ പേരോ കേരളം.!?


കരാളതേ നീയാണു കേരളം.
ആദ്യപാഠം കുറിക്കും കരങ്ങളില്‍ പിടിച്ച
ഗുരു നിന്‍ ഘാതകന്‍.
വിശ്വമത സ്നേഹ പ്രവാചക രൂപികള്‍
ഉരിഞ്‍െടുക്കുന്നുടയാടകള്‍.
ആരുണ്ടെനിക്കു തുണയാകുവാനാരുണ്ടെനിക്കു-
കരം ഗ്രഹിക്കുവാന്‍


തുണപോരുന്നവരെന്നെ വില്‍ക്കുന്നു ഭാരതമേ..!
ബന്ധങ്ങളെത്രയര്‍ത്ഥ ശൂന്യ പദങ്ങള്‍.!!
ഭാരതം നീയൊരമ്മ-
നിന്നുടയാട പിച്ചി ചീന്തും
കരാളരാം മക്കള്‍ തിന്നു
പുളയ്ക്കുന്നു നിന്നില്‍.


കല്പിക്കു ഭാരതാംബേ..!?
മകളെ,ഭാര്യയെ,മാതാവിനെ
തെരുവിലെറിയും മക്കള്‍ തന്‍
കഴുത്തറക്കാന്‍
ക്ഷണിക്കുകമ്മേ-യൊരു
പരശുരാമനെ.

മഴ പറ്റിച്ചെന്‍റെ നാട്ടിനെ


മഴ പറ്റിച്ചെന്‍റെ നാട്ടിനെ-

കൊല്ലുന്നു തിന്നുന്നു തീ നാവിനാല്‍.
വലയുന്നമ്മേ ഞങ്ങള്‍-
കുഴയുന്നു നിത്യവും.

വിഷുവിനൊരുക്കേണ്ട കണിക്കൊന്നകളി-
ന്നേ പൂവിട്ടു കൊഴിയുന്നുവല്ലോ..!?
മാമരങ്ങളില്‍,പാടിത്തിമിര്‍ക്കേണ്ട
കുയിലുകളെങ്ങെന്‍റെയമ്മേ..!

അഭയമര്‍ത്ഥിക്കുന്നമ്മേ
യശരണര്‍
ഞങ്ങള്‍ക്കവിടുന്നല്ലാ-
താരിരിക്കുന്നൂഴിയില്‍..!!

2013 ജനുവരി 8, ചൊവ്വാഴ്ച

നഷ്ടമാവുന്നെനികെന്റെ മക്കളെ..

 നഷ്ടമാവുന്നെനികെന്റെ മക്കളെ..

                                              പലര്‍ക്കും ആയി എന്റെ സ്നേഹത്തെ വിറ്റു ഞാന്‍ പകരം വാങ്ങിയ പണം കൊണ്ട് അവര്‍ക്ക് ജീവിതം നല്‍കുകയാണ്.അവരുടെ വളര്‍ച്ചക്കൊപ്പം നില്ക്കാന്‍ കഴിഞ്ഞില്ല,അവര്‍ വളരുന്നത്‌ കണ്ടില്ല.വല്ലപ്പോഴും കിട്ടുന്ന സമയത്ത് ഓടി എത്തി നോക്കുന്ന ഒരു പിശുക്കനായ  അച്ഛന്‍ ആയി ഞാന്‍.
                                             അറിഞ്ഞു കൊണ്ടായിരുന്നില്ല.എന്റെ തിരക്കുകള്‍ ഏറ്റെടുത്ത തൊഴിലിന്റെ കഠിനത ,അതിന്റെ ഉത്തരവാദിത്ത്വം  ഒക്കെ വളരെ വലുതാരിരുന്നു.വാലിനു തീ പിടിച്ച പോലെ ഓടി നടന്നു ഞാനും മടുത്തു.അവെരോടൊപ്പം ചെലവഴിക്കാന്‍ ഉള്ള സമയത്തിനായി ഞാന്‍ കെഞ്ചി നടന്നു.
                                             ഒന്നും നടന്നില്ല.അവര്‍ വളര്‍ന്നു എനിക്കൊപ്പം എത്തിയപ്പോഴും സ്ഥിതി അത് തന്നെ.അവരോടൊപ്പം കഴിയുവാന്‍ സമയം ചെലവിടാന്‍ ഞാന്‍ കൊതിക്കുന്നു..പറഞ്ഞിട്ടെന്തു..?
                                             ഇടക്കാലത്ത് വന്ന വലിയ കടം എന്നെ പൊറുതി  മുട്ടിച്ചു.അതില്‍ നിന്ന് കര കയറാന്‍ പാട് പെട്ട്.ആ കട നദി നീന്തി തീര്‍ന്നില്ല ഇനിയും.എങ്കിലും അവെര്‍ക്കരികെ പറന്നെത്താന്‍ കൊതിക്കുന്ന മനസ്സുമായി ഞാന്‍ കഴിയുന്നു.
                                             മറ്റുള്ളവര്‍ക്ക് വിതരണം ചെയ്തു തീരാത്ത  അക്ഷയമായ സ്നേഹ കലവറ യില്‍ നിന്ന് അല്‍പ്പം എടുത്തു മാറ്റി വെക്കാന്‍ കൊതിക്കുന്നു...അവര്‍ ഇത് അറിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു..

ആകാശത്ത് നിന്ന് കൊഴിഞ്ഞ ഒരു നക്ഷത്രം..

ആകാശത്ത് നിന്ന് കൊഴിഞ്ഞ ഒരു നക്ഷത്രം..

                                    ആകാശത്തു നിന്ന് ഒരു നക്ഷത്രം കാല്‍  വഴുതി വീണു,എന്റെ കൈ കുംബിളിലേക്ക്.വേദന അനുഭവിക്കുന്ന ഒരു വിങ്ങുന്ന മനസ്സ് ഞാന്‍ അവനില്‍ കണ്ടു.കണ്ണുകളില്‍ ഒരു കടല്‍ സ്നേഹം കിടന്നു തിരയടിക്കുന്നത് എനിക്ക് കാണാം.എനിക്ക് ഒരു മാട പ്രാവിനെ കൈയില്‍ കിട്ടിയ പോലെ ഉള്ള സന്തോഷം  ഉണ്ടായി.

                                   ഒരു പക്ഷെ ഞാന്‍ അവനെ അന്വേഷിച്ചു നടന്ന പോലെ ഉണ്ട്.അവനും അങ്ങനെ ഒരാളെ അന്വേഷിക്കുന്നുണ്ടായിരുന്നു.ഞങ്ങള്‍ പരസ്പരം കണ്ടെത്തുക ആയിരുന്നു.എന്റെ മകന്റെ പേര്‍ അവനു വന്നത് അപ്രതീക്ഷിതംയിരിക്കാം.എന്നാല്‍ അത് അവനിലെ മകനെ കണ്ടെത്തല്‍ ആയി മാറി.അവന്നു ഞാന്‍ മൈ ഡാഡ  ആയി,എനിക്ക് അവന്‍ മൈ സണ്‍ ആയി .

                                   വിധിയുടെ വിളയാട്ടം ആയിരിക്കാം ഇത്തരം കണ്ടെത്തലുകളില്‍ നമുക്ക് കാണാന്‍ കഴിയുക.എനിക്ക് നല്‍കാന്‍ സ്നേഹം ഏറെ ഉണ്ട്.ഒരു പാട് പേര്‍ക്കായി അത് വിതരണം ചെയ്യുന്നു ഞാന്‍.അവ പലിശ അടക്കം മടക്കിയും കിട്ടുന്നു.ഇപ്പോള്‍ ഇ ആകാ യിലൂടെയും.

എന്റെ സ്നേഹ ജലാശയത്തില്‍ അവനും ഒരു തോണി ഇറക്കട്ടെ.

നിന്നെ ഞാന്‍ മനസ്സാ സ്വീകരിക്കുന്നു..ആകാ .

2013 ജനുവരി 7, തിങ്കളാഴ്‌ച

ദൈവങ്ങള്‍ വിരുന്നു വരുന്ന ഡിസംബര്‍

സനീഷ്,ശീതള്‍ 


അനൂപ്‌,റോമി,സനീഷ്,അരുണ്‍..
അരുണ്‍,സനീഷ് 


ചാക്കോ 
വിവേക്,പ്രിന്‍സ് ,പ്രിന്‍സെ  ചേര്‍ത്തല



കൊല്ലത്തേക്ക് ദൈവങ്ങള്‍ വരുന്നത് ഡിസംബറില്‍ ആണ്.
പണ്ടെങ്ങോ വര്‍ഷങ്ങള്‍ക്കു മുന്പ് പഠിപ്പിച്ചു പിരിഞ്ഞവേര്‍,അതും ഒന്നോ രണ്ടോ വര്ഷം മാത്രം പഠിക്കാന്‍ വന്നവര്‍ ജോലി കഴിഞ്ഞു വിദേശങ്ങളില്‍ നിന്നും എന്നെ തേടി വരുന്നു.. 
അധ്യാപകനും  കുട്ടികളും അല്ലാതെ കൂട്ടുകാരായി ഒത്തു കൂടുന്ന ഇ മുഹൂര്‍ത്തം മനോഹരം തന്നെ.സ്നേഹത്താല്‍ ആര്‍ദ്രം തന്നെ.ഇത്ര വലിയ ഗുരു ദകഷിനകള്‍ മറ്റുള്ളവര്‍ക്ക് ആരെങ്കിലും നല്‍കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല.പക്ഷെ ഞാന്‍ ഭാഗ്യവാന്‍ തന്നെ.
ആദ്യം വന്നത് സനീഷും കുടുംബവും . 
                          പിന്നീടു വന്നത് ചാക്കോ.
അതാ വരുന്നു പ്രിന്‍സ്  .
 


വര്ഷം തോറും അത് മുടങ്ങാതെ നടക്കുന്നു.
അക്ഷര മര താഴെ ഒത്തു ചേരാന്‍ ,കുറച്ചു ദിവസം ഒത്തു കൂടാന്‍,കളിയ്ക്കാന്‍,തമാശ പറയാന്‍,യാത്ര പോവാന്‍,കുടിക്കാന്‍..വഴക്കിടാന്‍...
ശിഷ്യ  സമ്പത്ത് അനുഭവിച്ചു കഴിയാന്‍ കഴിയുന്നു..
അതൊരു രാജകീയ വരവാണ്.
ഒരു രാജാവിന്റെ ലക്ഷണങ്ങള്‍ അവനില്‍ ഉണ്ട് 
മന്ത്രിമാര്‍ പോലെ രണ്ടു പേര്‍,അനുയായികള്‍ ആയി ഒരു പാട് പേര്‍.അവെര്‍ക്കൊപ്പം പാട്ടും,കൂത്തും,കളിയും,ബഹളവും ആയി കുറെ ദിനങ്ങള്‍..പൊടി ക്കുന്നത്  ആയിരങ്ങള്‍.ഇത്ര നിഷകളങ്കമായ ഒരാള്‍ വേറെ ഇല്ല .അത് പോലൊരു ഭാര്യയും അവനു കിട്ടി.അവെരോടൊപ്പം കൊടൈകനാല്‍ പോയി.ഒപ്പം എന്റെ രണ്ടു മക്കളും കൂടി.എനിക്ക് അവന്‍ ദൈവം ആണ് എന്റെ സങ്ക ടങ്ങള്‍ അവന്‍ കാണുന്നു പരിഹരിക്കുന്നു.പറഞ്ഞു തീരാത്ത  കടപ്പാടുമായി അവന്‍ ജീവിതം നിറയുന്നു.
സ്നേഹത്തിന്റെ നൂലിഴകളില്‍ ദൈവം കൊരുത്ത മുത്ത്‌ ആണ് അവന്‍.ത്യാഗം ആണ് അവന്‍.അച്ഛന്‍ മരിക്കുമ്പോള്‍ വരുത്തി വെച്ച കടവും ആയി മുങ്ങുന്ന കപ്പല്‍ നയിച്ച കപ്പിത്താന്‍..
സഹോദരനെ കൂടെ നിര്‍ത്തി അവന്‍  പ്രതിസന്ധിയെ നേരിട്ട് ആ  തോണി കരക്കടുപ്പിച്ചു.പെങ്ങളെ കെട്ടിച്ചു,അനുജനെ കെട്ടിച്ചു.അവന്‍ അതിനൊക്കെ മുന്നില്‍ നിന്നു.പഠിത്തം ഇടയ്ക്കു നിര്‍ത്തി വെച്ച് ജീവിതം തുഴയാന്‍ പോയ അവനെ ദൈവം കൈ വിട്ടില്ല.ഒരു എന്ജിനെയെര്‍  കുട്ടി തന്നെ അവനു വധു ആയി വന്നു.അതാണ് ദൈവതിന്റെ കളി കള്‍..
അവന്റെ വിവാഹം ഡിസംബര്‍ 5 നു ഗംബീരമായി നടന്നു.സന്തോഷം.
വിവാഹ ശേഷം ഉള്ള വരവ്. ഞങ്ങള്‍ തമ്മില്‍ മുന്ബുള്ള ഒരു പിണക്കം നിലനില്‍ക്കുന്നുണ്ട്.അത് മറക്കാന്‍ പറ്റിയിരുന്നില്ല.എങ്കിലും ഒട്ടിച്ചു വെച്ച പോലെ ഉള്ള ഒരു ബന്ധം ആയി എനിക്ക് ഇത്തവണ തോന്നി.ഒരു കെട്ടി പിടിയിലും,ചിരിയിലും ആ അകലം ബാക്കി നിന്ന്.ഒരു അകല്‍ച്ച വളരെ സജീവം ആയിരുന്നു എവിടെയും ഒരു കുറവ് കണ്ടു.ഫോര്മര്‍ സ്ടുടെന്റ്സ് നായി നടത്തിയ അത്താഴ  വിരുന്നില്‍ അരുണ്‍ സര്‍ സകുടുംബം,ജുസ്ടുസ് കുടുംബം,പ്രിന്‍സെ കുടുംബം,ചാക്കോ,ശ്യാം,നല്ല റോമി അടക്കം ബോര്ടെര്സ് എല്ലാം ഉള്‍ ചേര്‍ന്ന് ഗംഭീരം ആക്കി.
അന്ന് രാത്രി പ്രിന്‍സും ആയി വഴക്കിട്ടു.അവരെ ഇറക്കി വിട്ടു.അത്രയ്ക്ക് വലിയ കലഹം ആയി അത് മാറി.
പിറ്റേന്ന് പതിവ് പ്രഭാതം.
ഒരിക്കലും മടങ്ങി വരാത്ത വിധം അകന്നു പോകേണ്ട അവര്‍ മടങ്ങി വന്നു.ആദ്യം വന്നത് പ്രിന്‍സ് തന്നെ.ഞങ്ങളുടെ പഴകാല വഴക്കുകളില്‍ ഞങ്ങള്‍ അങ്ങനെ ആയിരുന്നു.ആരെങ്കിലും ഒരാള്‍ ആദ്യം എത്തും .അത് തന്നെ ആവര്‍ത്തനം.
അവന്‍ പോകുന്ന ഡിസംബര്‍ 5 രാവിലെ അവന്‍ വീട്ടില്‍ എത്തി കട്ടിലില്‍ വന്നു കിടന്നു.ചെറു പിണക്കം കൊണ്ട് മറന്നു അകന്നു നിന്നവര്‍..അത് മറന്നു.ഞാനും ഒപ്പം പോയി കിടന്നു.ആ പിണക്കം വഴി മാറി ഇണക്കം ആയി പരിണമിച്ചു.
പിന്നെ അവനെ യാത്ര ആക്കാന്‍ ഞാനും പോയി.
.ഫോര്മര്‍ സ്ടുടെന്റ്സ് നായി നടത്തിയ അത്താഴ  വിരുന്നില്‍ അപ്രതീക്ഷിമായി ഒരു അതിഥി എത്തി.അമിത്.
പിണങ്ങിയും,ഇണങ്ങിയും  കഴിയുന്ന രഹസ്യ സ്നേഹിതരായിരുന്നു ഞങ്ങള്‍ എന്നും.അവന്റെ വരവും ഡിസംബറിനു മാറ്റ് കൂട്ടി.
ഉത്സവ കാലങ്ങള്‍ ഇനിയും വരും.
ഇനിയും കിളികള്‍ മാറി മാറി അക്ഷര മര താഴെ വരും..
മരം കാത്തിരിക്കുന്നു കിളികള്‍ക്കായി.