സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2011 ഡിസംബർ 19, തിങ്കളാഴ്‌ച

ഒരു തണല്‍ മരവും വീഴുന്നു.

അങ്ങനെ പറയാമോ,എന്തോ..?
അസ്ഥിരമാണ് ജീവിതം.അവിടെ നടക്കുന്നതെന്തും വിധിയുടെ വിളയാട്ടങ്ങള്‍..!
നമ്മുടെ ചിന്താപ്പുരയില്‍ നടക്കുന്നതൊന്നും അവിടെ വിലമതിക്കപ്പെടുന്നില്ല.
ചോദിക്കുന്നതു നല്‍കുകയില്ല,തരുന്നതോ അപ്രതീക്ഷിത സമ്മാനങ്ങളും..ഹാ...!!?


വര്‍ഷങ്ങളായി കൂടെ നടന്ന ഒരു ഇഷ്ടം.
ഞാന്‍ മുന്നില്‍ നടക്കുന്പോഴെപ്പോഴോ ഒരു ചെറു വിരല്‍ എന്‍റെ കൈക്കുള്ളില്‍ കുടുങ്ങിയിരുന്നു.അത് അവന്‍റേതായിരുന്നു.അന്ന് അവന്‍ പതിനൊന്നാം ക്ളാസ്സില്‍ പഠിക്കുന്നു.
പിന്നെ ആ കൈവിരല്‍ എനിക്കു വിടേണ്ടി വന്നില്ല.നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നു..വര്‍ഷങ്ങള്‍.
അവന്‍റെ ഉപരി പഠന മേഖലയിലേയ്ക്കും ആ ബന്ധങ്ങള്‍ പുറകേ പോയി.
എത്ര ദൂരേയ്ക്ക് അവന്‍ പോയോ,അത്രയ്ക്കു അടുത്തേയ്ക്കു ഞങ്ങളുടെ മനസ്സു സഞ്ചരിച്ചിരുന്നു.
അത് ദൈവ നിശ്ചിതമായ കണ്ണിയായിരുന്നു.
ആര്‍ക്കും കുറ്റം ആരോപിക്കാവുന്ന പ്രായ വ്യത്യാസം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.
എന്തും ആരോപിക്കാവുന്ന ആ സൗഹൃദത്തേ അതൊന്നും ഉലച്ചില്ല.
ത്രിമൂര്‍ത്തികള്‍.......ഞാന്‍,പ്രിന്‍സ്,പിന്നില്‍ ബോസ്കോ

"അവന്‍  ആരാണെന്നു " എന്നോടോ.."അയാള്‍ ആരാണെന്നു" അവനോടോ ചോദിച്ചാല്‍ ഉത്തരം മുട്ടുന്ന ആ മനോഹര ബന്ധത്തെ അതൊന്നും ഉലച്ചില്ല.


സത്യത്തില്‍ ആ ചോദ്യം ചോദിച്ചില്ല എന്നിടത്താണ് അതിന്‍റെ വിജയമെന്നു ഞങ്ഹള്‍ അറിഞ്ഞു.

പിന്നെ അവന്‍ ആസ്ട്രേലിയയില്‍ ഉപരി പഠനത്തിനു പോയി.
വലിയ ദൂരത്തിലേയ്ക്ക്..എത്തി പിടിക്കാന്‍ പറ്റാത്ത കടലുകള്‍ക്കപ്പുറത്തേയ്ക്ക്.         
അതും നീണ്ട നാലു വര്‍ഷങ്ങള്‍..
അപ്പോഴും ഇടമുറിയാതെ ഒഴുകി സൗഹൃദ നദി...
അകലം ഒരു പോറലും ഏല്പ്പിച്ചില്ല.അകലത്തില്‍ നിന്നു നിത്യ ബന്ധങ്ങളിലേയ്ക്കു ദൂരം മറന്നു ഫോണ്വ‍ഴി നിത്യം ബന്ധിക്കപ്പെട്ടു.
കാലം തിരഞ്ഞെടുത്തു തന്ന ഒരു കൂട്ടിച്ചേര്‍ക്കലായി അതു മാറി.


തമ്മില്‍ കലഹിച്ചും,പോരടിച്ചും,വീറോടെ ഏറ്റുമുട്ടിയും,പിണങ്ങിയും ഒരു സന്പാദ്യമായി മാറിയ ആ ബന്ധം ........
വിസ്മൃത തീരങ്ങളിലേയ്ക്കു പോകാന്‍ വഴിയൊരുങ്ങുന്നതാണ് ഈ കുറിപ്പിനാധാരം.


അവന്‍റെ വിവാഹം കഴിഞ്ഞു.
2011 ഡിസംബര്‍ 10 നു.ദൈവം അവനു കനിഞ്ഞു നല്‍കിയ,അവനായി സൃഷ്ടിച്ച വധു...സുന്ദരിയും,സുശീലയുമായ അശ്വതി.


ഇവിടെയാണ് വിധിയുടെ വരവ്.മറിച്ചു ഭവിക്കാതിരിക്കട്ടെ.
ഈ ചിന്തകള്‍ അസ്ഥാനത്തായിരിക്കാം.എന്നാലും എഴുതണമെന്നു തോന്നി...
എഴുതിക്കപ്പെട്ടുഎന്നു തോന്നി.

1 അഭിപ്രായം:

  1. എന്‍റെ ആശങ്കകള്‍ക്ക് പ്രിന്‍സ് നല്ല തിരിച്ചടി നല്‍കി എന്നെ തോല്പിച്ചു കളഞ്ഞു...

    നന്ദി,പ്രിന്‍സ്.

    24 വര്‍ഷമായി വാടക കൊടുത്താണ് ട്യൂഷന്‍ നടത്തിയിരുന്നത്.കഴിഞ്ഞ വര്‍ഷങ്ങളായി അതു പ്രതിമാസം 4000 രൂപ വരെ ആയി.വീട് ഒരിടത്തും ട്യൂഷന്‍ മറ്റൊരിടത്തുമായപ്പോള്‍ വാചകയിനത്തില്‍ 10,000 രൂപ വരെ ചെലവഴിക്കേണ്ടി വന്നു..സത്യത്തില്‍ ജീവിതം വഴിമുട്ടിയതു ഈ കണക്കില്‍ തട്ടിയാണ്.
    അവിടെയാണ് പ്രിന്‍സ് തൊട്ടത്....

    നിങ്ങള്‍ എന്‍റെ വക സ്ഥലത്ത് ഒരു ഷെഡ്ഢ് ഉണ്ടാക്കി ജീവിക്കു.എനിക്കു വാടകയും,അഡ്വാന്‍സുമൊന്നും വേണ്ട.ഇറങ്ങാന്‍ പറയുന്പോള്‍ ഇറങ്ങുക...
    ഭൂമിയിലേയ്ക്കു ദൈവങ്ങള്‍ വന്നു സംസാരിക്കുന്നത് ഞാന്‍ അന്നു കണ്ടു,കേട്ടു.
    സത്യത്തില്‍ എനിക്കു വേണ്ടത് അതായിരുന്നു.ആ ഒരു വാക്ക്....അവന്‍ ഈ തീരുമാനം പറയുന്പോള്‍ അവനും സമ്മര്‍ദ്ധങ്ങള്‍ ഉണ്ടായിരുന്നു.അതൊന്നും അവന്‍ വക വെച്ചില്ല.കടം വീട്ടല്‍ പോലെ ഒരു പ്രഖ്യാപനം ആയിരുന്നു അത്..നന്ദി,പ്രിന്‍സ്.

    പിറന്നാള്‍ സമ്മാനം
    അപ്രതീക്ഷിതമായി എന്‍റെ ജന്മദിനം മനസ്സിലാക്കിയ പ്രിന്‍സ് അത് ആഘോഷമാക്കി അന്പരപ്പിച്ചു കളഞ്ഞു.അച്ചുവിനോടൊപ്പം വന്നു സര്‍വ്വ ചെലവും വഹിച്ച് അവനതു ആഘോഷമാക്കി.മറക്കാന്‍ പറ്റാത്ത ഒന്നായി ആ 53 വര്‍ഷ ആഘോഷം...
    നന്ദി,പ്രിന്സ്‍ അച്ചു...

    കോട്ടയത്തേയ്ക്ക് ഒരു നാള്‍.
    തിരക്കിട്ട അവന്‍റെ വിവാഹാനന്തര ജീവിതത്തില്‍ നിന്ന് ഒരു ദിവസം കടം എടുത്തു അവന്‍ എന്‍റെ നാട്ടിലേയ്ക്കു വന്നു..അവന്‍ തന്നെ അവന്‍റെ വിരുന്നിനുള്ള വിഭവങ്ങള്‍ വാങ്ങി.
    ഹാ..!എനിക്കു അഭിമാനം തോന്നുന്നു...
    എന്‍റെ ജന്മം സഫലമായെന്നു ഇന്നു ഞാന്‍ അഭിമാനിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

ചുമ്മാ ,അങ്ങ് പോകാതെ...എന്തെങ്കിലും ഒന്ന് കുത്തി കുറിയ്ക്കു..