സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2010 സെപ്റ്റംബർ 27, തിങ്കളാഴ്‌ച

തിരെസ്കരിക്കപെട്ട രെക്തം.

കുടുംബ വിളക്കുകള്‍

അമ്മക്ക് വേണ്ടി ഓപ്പറേഷനു മുന്പു നല്‍കേണ്ട രേക്തത്തിനായി പോയി..
പക്ഷെ വയസ്സ് കഴിഞ്ഞു എന്നാ കാരണത്താല്‍ അത് സ്വീകരിക്കപെട്ടില്ല..
അത്രയെങ്കില്‍ അത്ര എന്ന് കരുതി പോയതാണ്..
ആ അവസരവും കൈ വിട്ടു പോയി.
ഒപ്പം വന്ന അളിയന്മാര്‍ അത് നല്‍കുകയും ചെയ്തു.വലിയ വിഷമം തോന്നി.
അവര്‍ക്ക് എത്ര നല്‍കിയാലും മതിയാവുകയില്ല.
അത്രയ്ക്ക് അവര്‍ സമര്‍പ്പിതരാണവര്‍.
അച്ചന്‍ മരിച്ച ഒരു കുടുംബത്തെ ഒന്‍പതു പേരെ അവര്‍ നനച്ചു നട്ടു വളര്തിയെന്ന അത്ഭുതം ഇപ്പോളും ബാക്കിയാണ്.
അവരുടെ വര്‍ധിത ആവശ്യങ്ങളും,അവരുടെ വരുമാനം ഇല്ലായ്മയും എങ്ങനെ അവര്‍ കൂട്ടി മുട്ടിച്ചു എന്ന് ആര്‍ക്കറിയാം.
ദൈവത്തിന്റെ കണക്കു പുസ്തകത്തില്‍ മാത്രം കാണ പെട്ടെക്കാവുന്ന ഒരു കണക്ക്..
പുല്ലു ചെത്തി വിറ്റും,കപ്പ ചെത്തിയും,നെല്ല് കൊയ്യാനും മെതിക്കാനും പോയി...
ദൈവമേ..!?
അവര്‍ ആണ് ഇന്ന് മരണ മുഖത്ത് കിടക്കുന്നത്..
അവരുടെ രേക്ഷക്കായി മക്കള്‍ നടത്തുന്ന ഫണ്ട്‌ പിരിവു അവര്‍ ബോധത്തില്‍ കിടക്കുമ്പോള്‍ അറിഞ്ഞിരിക്കാം..
അവര്‍ ചെറു ചിരിയോടെയാണ്‌ എല്ലാം നോക്കി കണ്ടത്,മരണത്തെ വെട്ടിച്ചു കിടക്കുന്ന അവര്‍ ചിരിക്കട്ടെ..
കഴിവ് കേട്ട മക്കള്‍ അവര്‍ക്കായി പോരടിക്കട്ടെ.
എത്ര നാള്‍ വരെ..
കാത്തിരുന്നു കാണാം.

2010 സെപ്റ്റംബർ 18, ശനിയാഴ്‌ച

പോവുക പോവുക

വന്നു വിളിച്ചിട്ടും പോകാത്തതെന്തു നീ -
സമ്മതമല്ലേ നിനക്ക് മടങ്ങുവാന്‍..!

ഇത്ര നാലും നിന്‍ രെഥ മോടിയ വഴികളില്‍ -
ആരുണ്ട്‌ നിന്നെ എതിരേല്ക്കുവാന്‍..
ആരുണ്ട്‌ നിനക്കായി കണ്ണീര്‍ പൊഴിക്കുവാന്‍ -
ആരുണ്ട്‌ നിന്നോട് പോകരുതെന്നോതുവാന്‍..!?
എന്നിട്ടുമെന്തിനു നീ ശഠിക്കുന്നു-
പോകുകയില്ല ഒരുനാളെന്നും നീ.

പോവുക പോവുക ഭാരമിരക്കുക,
പോവുക ഇനിയൊരു വേദിയില്‍ ..

2010 സെപ്റ്റംബർ 15, ബുധനാഴ്‌ച

അമ്മ

ഈ വാര്‍ത്തക്ക് അപ്പുറത്ത് അവര്‍ക്ക് ജീവിതം ഇല്ല,
ഇന്നലെ വരെ തന്റെ കാര്യങ്ങളില്‍ മനസ്സ് നട്ട അവര്‍ക്ക് ഇനി ആശ്രയതിന്റെ നാളുകള്‍.മുറ തെറ്റാതെ ഡോക്ടര്‍ മാരുടെ നിര്‍ദേശങ്ങള്‍ കടുകോളം തെറ്റികാതെ ജീവിച്ച,രോഗത്തെ മനസ്സ് കൊണ്ട് തോല്‍പ്പിച്ച അവര്‍ക്ക് ഇനി ജീവിതത്തിന്റെ ഇടനാഴിയില്‍ അല്‍പ്പ കാലം മാത്രം.
വിധിയുടെ കണക്കു പുസ്തകം ഇനി എല്ലാവര്ക്കും മറിച്ചു നോക്കാം.
ഒന്‍പതു മക്കള്‍ക്കും..
ശെരി തെറ്റുകള്‍ എന്നുമ്പോള്‍ അറിയാം,
വീതം എത്ര വരും എന്ന്..
ദൈവത്തിന്റെ കണക്കു പുസ്തകത്തിലെ അവസാന വരികളില്‍ എനിക്കുള്ളത് എന്തായിരിക്കാം..?
ഓരോരുത്തരും ആലോചിക്കട്ടെ.
അമ്മ ഒരു പ്രതീകം ആണ്..
എല്ലാവര്ക്കും ഒരു മോഡല്‍..
ഒടുവിലെ ഈ വീഴ്ച ഒഴിച്ചാല്‍ ,ഓരോ മക്കള്‍ക്കും ജീവിതാവസാനം വരെയുള്ള പാഠം ആയിരുന്നു.
അതില്‍ എഴുതാത്തത് ഒന്നും ഇല്ല,
അത് പഠികാത്തവെര്‍ക്ക് ഇനി ആ പാഠവും പഠിക്കേണ്ടി വന്നേക്കാം.

ചിത്രം 1
അമ്മ 
മക്കള്‍..മൂത്ത മകള്‍ ശാന്തമ്മ,ഇളയവള്‍  വത്സമ്മ.

ചിത്രം 2
അമ്മ 
            കുടുംബ വിളക്കുകള്‍വസ്തല,അമ്മ,ഇച്ചാച്ചന്‍

അളിയന്മാര്‍- വിജയന്‍,കുഞ്ഞുമോന്‍




മക്കള്‍..മൂത്ത മകള്‍ ശാന്തമ്മ,ഇളയവള്‍  വത്സമ്മ.ലീല,ബാബു,ശാന്തയുടെ മകള്‍ കൊച്ചുമോള്‍ 



2010 സെപ്റ്റംബർ 13, തിങ്കളാഴ്‌ച

മനോരമ   ഇല്ലെങ്കില്‍ .
കോണ്‍ഗ്രസ്സും ഇല്ല.
മനോരമ കോണ്‍ഗ്രസുകാരെ പറ്റി ഒന്നും പറയാതെ ഇരുന്നാല്‍,
അവരുടെ വാര്‍ത്ത‍ പത്തു ദിവസം കൊടുക്കാതിരുന്നാല്‍ അന്ന് കോണ്‍ഗ്രസിന്റെ വെടി തീരും.
കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയം പറയുന്നതും,എന്ത് പറയണം എന്ന് പഠിക്കുന്നതും മനോരമയിലൂടെയാണ്.
പത്തു ദിവസത്തേക്ക് മനോരമ സീ.പീ.എം നെ ചീത്ത വിളിക്കുന്നത്‌ നിര്‍ത്തിയാല്‍ ആ പാര്‍ടി പതിനായിരം ഇരട്ടി വളരും.എന്നാല്‍ അത് ചെയ്യില്ല.
മനോരമയില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന അക്ഷരം  സീ.പീ.എം എന്നാണ്.
നല്ലത് പറയാന്‍ അല്ല,ചീത്ത പറയാന്‍,കുറ്റപെടുത്താന്‍..
എന്നിട്ടും  സീ.പീ.എം പരിക്ക് പറ്റാതെ നില്‍ക്കുന്നു എങ്കില്‍ അതാണ്‌ ഇനി മനസ്സിലാക്കേണ്ടത്.

2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച

വരിക നീ സ്നേഹിതാ..പാലത്തിലേക്ക്..

 വരിക നീ സ്നേഹിതാ..പാലത്തിലേക്ക്..
ഓര്‍കുട്ടിലെ   സൌഹൃദ  കൂട്ടായ്മ -
ഒത്തൊരുമാക്കുള്ള സന്ദേശമായി.
പല പല വാദ മുഖങ്ങളില്‍ പോരടിച്ച-
വരെങ്കിലും,നാമിന്നു 
പല വഴിയൊഴുകി യൊഴുകി യെത്തുന്നു
 സൌഹൃദമാകുമി കടലില്‍  ലയിക്കുവാന്‍.
നമുക്ക് നമ്മുടെ നിലപാട് തറകളില്‍
നിന്ന് തന്നെയങ്ങോത്തു പോയിടാം.
പലതു പൊളിഞ്ഞും,പൊളിച്ചും 
നമ്മള്‍ പുനെര്‍ജെനിക്കുന്നിവിടെയീ   
പാലത്തില്‍..
കാണാതെ നമ്മളൊരുപാട് കണ്ടു,
കാണാ മറയത്തിരുന്നു  
കാണ്കയും,കേള്‍ക്കയും ചെയ്തു നാം.
ഇനി നമുക്ക് കാണാതെ വയ്യെന്റെ 
മനസ്സിന്റെ തീരത്ത് നിന്നൊരു  
പാലം പണിയുന്നു,വരിക നീ സ്നേഹിതാ..


കുറിപ്പ്
പാലം കംമുനിട്ടിയുടെ ആദ്യ സമ്മേളനം കൊല്ലത്ത്‌ ഒക്ടോബര്‍ രണ്ടിന് നടക്കുന്നു.
അന്ന് പാടുവാന്‍ തയ്യാര്‍ ആക്കിയത്.



2010 സെപ്റ്റംബർ 5, ഞായറാഴ്‌ച

പാലങ്ങളുടെ നാട്ടില്‍ രണ്ടു നാള്‍..



പൂന്തോട്ടങ്ങളുടെ നാട് ഇപ്പോള്‍ പാലങ്ങളുടെ നാടായി..
എവിടെ തിരിഞ്ഞാലും പാളങ്ങള്‍..ആകാശ ചുംബിയായ ,തിരക്കേറിയ പാലങ്ങള്‍   .
അതും വളരെ വേഗത്തില്‍ നിര്മിക്കപെടുന്നു.