സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2014 നവംബർ 19, ബുധനാഴ്‌ച

കൊഴിയുന്നു പിന്നെയും..

കൊഴിയുന്നു പിന്നെയും പൂവുകള്‍,
മെല്ലെ വീശു നീ കാറ്റേ,
വനിക തന്‍ നൊമ്പരം 
നീ യറിയൂ

ഞാനെത്ര യോമ നിച്ചന്പോട് 
പോറ്റുന്നമി വനികയെ
നീ നിര്‍ദയ മാക്രമി
ക്കുന്നു നിത്യവും

വിധികള്‍ക്ക് തല്ലി
കൊഴിക്കാനാ യല്ല
വളര്‍ത്തി ഞാനി 
പൂമരങ്ങളെ.

മെല്ലെ വീശു നീകാറ്റേ
വനികയിലേക്ക്
ക്കഥിതിയായെത്തു
ക നീ. ..

2014 നവംബർ 17, തിങ്കളാഴ്‌ച

ആരാണ് നീ ..?

നീയാരാ ണെന്നറിയാ 

തുഴറുന്നു ഞാന്‍.

നിന്നിലേയ് ക്കിന്നോളം പെയ്ത മഴയിലും
നിറയുന്നില്ല  നിന്‍ മനസ്സോരഗാധ സമുദ്രം.

നിന്നന്പിനായി ഞാന്‍ പെയ്ത പ്രണയവും,
നിന്‍ പുഞ്ചിരിക്കായി ഞാന്‍നട്ട കനവും.
നിന്‍ ദൃഡ നിലപാടില്‍ കൊഴിയുന്നിതാ.

വ്യെര്‍ഥമെന്‍ മോഹ മേഘങ്ങളിവിടെ കാലിടറുന്നു
നിന്നവഗണനാഗ്നിയില്‍ ചിറകറ്റു വീഴുന്നു.

ആയില്ലൊന്നു ചലിപ്പിക്കുവാന്‍,നിന്‍ മഹാ പര്‍വത മാനസ
മൊന്നുലയ്ക്കുവാന്‍ എന്നഗാഥ പരിശ്രെമങ്ങളിടറുന്നു
നീയോളിപ്പിച്ച മാനസ തീരങ്ങളില്‍.

എങ്കിലും ഇല്ല ഞാന്‍പിന്നിലേക്കില്ല
പ്രതീക്ഷതന്‍ തേര് പോകട്ടെ മുന്നോട്ടു 


ആരാണെന്നു അറിയാതെ ഞാന്‍ ചെന്ന് പെട്ട ലോകത്ത് എന്നെ വിസ്മയിപ്പിച്ച ഒരാള്‍.അയാളെ പറ്റി എഴുതിയാല്‍ തീരില്ല.ഈ കവിത തന്നെ അത് പൂര്‍ണമായി ഉള്‍ക്കൊണ്ടോ  എന്ന് സംശയം ആണ്.

                                   എന്നാൽ കവിത  സത്യമാക്കി കൊണ്ട്  മാർച്ച്‌ അതിന്റെ തിരശീല  വീഴ്ത്തി.ദാരുണമായ പരിണാമം  എന്ന് പറയേണ്ടി വരും.26 രാത്രി അത് സംഭവിച്ചു.കൂടി ആഗോഷിച്ച ഇടത്ത്  തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു കലഹിച്ചു ജീവിതം അത് വരെ നല്കിയ ആനുകൂല്യങ്ങൾ പിന് വലിച്ചു കളഞ്ഞു.

ഇനി  ഒരുമിക്കാൻ   ഇടം ഇല്ലാത്ത പോലെ ഞങ്ങളുടെ ഇടയിലെ സ്നേഹത്തിന്റെ സ്നേഹത്തിന്റെ പാലം കടലെടുത്തു.അവൻ പിന്നീടു നടത്തിയ  നീക്കങ്ങൾ പിണക്കത്തിന് ശക്തി  പകരുന്നതായി രുന്നു.

ഇനി  ഇട നിലങ്ങളെ യോജിപ്പിക്കാൻ ആര് വരും എന്നാ ചോദ്യം മാത്രം ബാക്കി.
 ഇടയിൽ  എന്തെങ്കിലും ബാക്കി ഉണ്ടായിരുന്നോ എന്ന് കാലം പറയും.