സൗഹൃദ മഴ നനഞ്ഞു നടക്കുകയാണു ഞാന്‍.പലതും അവിടെ മറന്നു പോകുന്നു.മയിലുകള്‍ നൃത്തം ചെയ്യുന്ന മനസ്സില്‍ മഴ പോലെ ഒരു പാടു സൗഹൃദങ്ങള്‍..

2011 ഡിസംബർ 19, തിങ്കളാഴ്‌ച

ഒരു തണല്‍ മരവും വീഴുന്നു.

അങ്ങനെ പറയാമോ,എന്തോ..?
അസ്ഥിരമാണ് ജീവിതം.അവിടെ നടക്കുന്നതെന്തും വിധിയുടെ വിളയാട്ടങ്ങള്‍..!
നമ്മുടെ ചിന്താപ്പുരയില്‍ നടക്കുന്നതൊന്നും അവിടെ വിലമതിക്കപ്പെടുന്നില്ല.
ചോദിക്കുന്നതു നല്‍കുകയില്ല,തരുന്നതോ അപ്രതീക്ഷിത സമ്മാനങ്ങളും..ഹാ...!!?


വര്‍ഷങ്ങളായി കൂടെ നടന്ന ഒരു ഇഷ്ടം.
ഞാന്‍ മുന്നില്‍ നടക്കുന്പോഴെപ്പോഴോ ഒരു ചെറു വിരല്‍ എന്‍റെ കൈക്കുള്ളില്‍ കുടുങ്ങിയിരുന്നു.അത് അവന്‍റേതായിരുന്നു.അന്ന് അവന്‍ പതിനൊന്നാം ക്ളാസ്സില്‍ പഠിക്കുന്നു.
പിന്നെ ആ കൈവിരല്‍ എനിക്കു വിടേണ്ടി വന്നില്ല.നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്നു..വര്‍ഷങ്ങള്‍.
അവന്‍റെ ഉപരി പഠന മേഖലയിലേയ്ക്കും ആ ബന്ധങ്ങള്‍ പുറകേ പോയി.
എത്ര ദൂരേയ്ക്ക് അവന്‍ പോയോ,അത്രയ്ക്കു അടുത്തേയ്ക്കു ഞങ്ങളുടെ മനസ്സു സഞ്ചരിച്ചിരുന്നു.
അത് ദൈവ നിശ്ചിതമായ കണ്ണിയായിരുന്നു.
ആര്‍ക്കും കുറ്റം ആരോപിക്കാവുന്ന പ്രായ വ്യത്യാസം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.
എന്തും ആരോപിക്കാവുന്ന ആ സൗഹൃദത്തേ അതൊന്നും ഉലച്ചില്ല.
ത്രിമൂര്‍ത്തികള്‍.......ഞാന്‍,പ്രിന്‍സ്,പിന്നില്‍ ബോസ്കോ

"അവന്‍  ആരാണെന്നു " എന്നോടോ.."അയാള്‍ ആരാണെന്നു" അവനോടോ ചോദിച്ചാല്‍ ഉത്തരം മുട്ടുന്ന ആ മനോഹര ബന്ധത്തെ അതൊന്നും ഉലച്ചില്ല.


സത്യത്തില്‍ ആ ചോദ്യം ചോദിച്ചില്ല എന്നിടത്താണ് അതിന്‍റെ വിജയമെന്നു ഞങ്ഹള്‍ അറിഞ്ഞു.

പിന്നെ അവന്‍ ആസ്ട്രേലിയയില്‍ ഉപരി പഠനത്തിനു പോയി.
വലിയ ദൂരത്തിലേയ്ക്ക്..എത്തി പിടിക്കാന്‍ പറ്റാത്ത കടലുകള്‍ക്കപ്പുറത്തേയ്ക്ക്.         
അതും നീണ്ട നാലു വര്‍ഷങ്ങള്‍..
അപ്പോഴും ഇടമുറിയാതെ ഒഴുകി സൗഹൃദ നദി...
അകലം ഒരു പോറലും ഏല്പ്പിച്ചില്ല.അകലത്തില്‍ നിന്നു നിത്യ ബന്ധങ്ങളിലേയ്ക്കു ദൂരം മറന്നു ഫോണ്വ‍ഴി നിത്യം ബന്ധിക്കപ്പെട്ടു.
കാലം തിരഞ്ഞെടുത്തു തന്ന ഒരു കൂട്ടിച്ചേര്‍ക്കലായി അതു മാറി.


തമ്മില്‍ കലഹിച്ചും,പോരടിച്ചും,വീറോടെ ഏറ്റുമുട്ടിയും,പിണങ്ങിയും ഒരു സന്പാദ്യമായി മാറിയ ആ ബന്ധം ........
വിസ്മൃത തീരങ്ങളിലേയ്ക്കു പോകാന്‍ വഴിയൊരുങ്ങുന്നതാണ് ഈ കുറിപ്പിനാധാരം.


അവന്‍റെ വിവാഹം കഴിഞ്ഞു.
2011 ഡിസംബര്‍ 10 നു.ദൈവം അവനു കനിഞ്ഞു നല്‍കിയ,അവനായി സൃഷ്ടിച്ച വധു...സുന്ദരിയും,സുശീലയുമായ അശ്വതി.


ഇവിടെയാണ് വിധിയുടെ വരവ്.മറിച്ചു ഭവിക്കാതിരിക്കട്ടെ.
ഈ ചിന്തകള്‍ അസ്ഥാനത്തായിരിക്കാം.എന്നാലും എഴുതണമെന്നു തോന്നി...
എഴുതിക്കപ്പെട്ടുഎന്നു തോന്നി.